Monday, May 3, 2010

ഞാന്‍ കണ്ട പുണ്യവാളന്‍

ദീപം പൊലിഞ്ഞുപോയ്....
ദീര്‍ഘ നിശ്വാസത്തിന്‍  ആഴം പരതിഞാന്‍ ...
നീളുന്ന യാത്രയില്‍ നോവും പെറുക്കി ..
നിഴല്‍ മങ്ങും ഇരുളിന്‍ കയങ്ങളില്‍ തേങ്ങി ഞാന്‍ ...
നേരുന്നതാരിനി  താതാ ...നന്‍മ നേരുന്നതാരിനി താതാ ....
നിര്‍വികാരതയ്കങ്ങപ്പുറം  മരവിച്ച -
നിശ്ചല ചിത്രങ്ങള്‍  മാത്രം ...

സരസ്വതി യാമത്തില്‍ കൂപ്പു കൈകൂപ്പി നീ ...
സര്‍വ ചരാചരനോട്  പ്രാര്തിപ്പതോര്‍ക്കുന്നു ഞാന്‍
 നിന്‍റെ വെന്തീഞ്ഞതന്‍ ഗന്ധമൂറും ആ  പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ 
ഇനിയില്ല എന്നോ പ്രഭാതം 
നിന്‍ നിഴലിനെ തേടുന്നോരെന്‍ജന്മം 
 ഇനിയില്ല എന്നോ ആ സായൂജ്യം
നിന്ടെ സ്ഫുടമാര്‍ന്ന പദ്യ ശകലങ്ങള്‍ കേള്‍ക്കുവാന്‍
അതിലൊന്ന് മൂളി മുഴക്കം വരുത്തുവാന്‍
ഇനിയില്ല നീ  എന്നസത്യം 

അക്ഷരങ്ങള്‍ കൂട്ടി പെറുക്കി വെച്ചൊരെന്‍
മൂര്‍ധാവില്‍  നീ തഴുകി തലോടിയ നിര്‍വൃതി  ഓര്‍ത്തു ഞാന്‍
എന്നെ നീ സ്നേഹിച്ചു  നിന്ടെ ലോകത്തെയും ...
എനിക്കായ് തുറന്നിട്ടു തന്നു നീ നിന്‍റെ ലോകത്തിലേക്കുള്ള പടിവാതിലും
ഞാന്‍ കുത്തി കുറിച്ച അക്ഷര കൂട്ടതിനര്‍ത്ഥം പറഞ്ഞു നീ ..
വര്നങ്ങളെഴും നല്‍കി  ചായങ്ങള്‍ ചിത്രങ്ങളാകുന്നതും നോക്കിയിരുന്നു നീ
ഏതോ നിര്‍വ്രിതികളില്‍ നിശാഗനധി പൂക്കുന്നതും നോക്കി ....
ചുണ്ടില്‍ മതി വരാതെന്നും ഉറക്കെ നീ പാടും
മേരി ബനീഞ്ഞയുടെ കവിത കുറിപ്പുകള്‍
സംസ്കൃത ചൊല്ലുകള്‍ ....വ്യക്തതയാര്‍ന്നനിന്‍
 സ്നേഹത്തിന്‍ ഹൃദയതുടിപ്പുകള്‍....
തൂവെള്ള വസ്ത്രമണിഞ്ഞുനീ  നില്‍ക്കുമ്പോള്‍
തൂകിയ പുഞ്ചിരി  തൂലികാ സൌഹൃദം
ഞാന്‍ കണ്ടറിഞ്ഞവന്‍  ...ഞാന്‍ ആവാന്‍  കൊതിച്ചവന്‍ ...
ഞാന്‍ ആവാതെ പോയവന്‍  നീ പുണ്യവാളന്‍


 നീ ചൊന്നതൊക്കെയും ഓര്‍മ്മതന്‍ മണിച്ചെപ്പില്‍ 
ഒരാര്തിയോടെന്നും  സൂക്ഷിച്ചുവെക്കും ഞാന്‍
നീയെന്ടെ തോഴന്‍ നിശാഗന്ധി പൂക്കുന്ന രാവിന്‍റെ  തോഴന്‍
   ''എല്ലാം ദൈവ നിശ്ചയം
     അവനിത് ഭവിക്കണം
    അര്‍ത്ഥ നാശം വരേണം
    ഹിതമിതുമെതുമേ
    ലങ്ഗ്യമാല്ലെതുമേ ''
എന്‍റെ കാതില്‍ വന്നെപ്പോഴും മാറ്റൊലി കൊള്ളുന്നു 
നിന്ടെ പദനിസ്വനങ്ങള്‍എന്‍ തോഴനെ
വിധി എന്നുപറയുവാന്‍ ആവുമോ വ്യഥ
എന്‍റെ ഉറക്കം കെടുത്തുന്നു നിന്‍റെ ആ വാക്കുകള്‍
ഡിജിറ്റല്‍ യുഗത്തിന്‍റെ വ്യക്തതയിലെകമരാതെ
ആ വ്യക്തതയില്‍ നിന്‍ കവിതകള്‍ കേള്‍ക്കുവാന്‍
ആ അനന്ത സാധ്യതിലേക്കുനിന്‍ സ്നേഹം പകരുവാന്‍
കഴിയാതെ പോയതെന്ടെ പരാജയം
ഒരു മെഴുകു തിരിയായ്  പകലും വെളിച്ചം പരത്തി നീ
നിന്ടെ ആ വെളിച്ചത്തിനെപ്പോഴും നിഴലുകള്‍ ഇല്ലായിരുന്നു
കാപട്യം അറിയാത്ത നിന്‍റെ ആ വാത്സല്യം ...
കറയറ്റതായിരുന്നു ....
ഏതോ പകലിന്‍റെ സായന്തനത്തില്‍ നാം ....
മന്ജാടികുരു പെറുക്കി നടന്നതോര്‍ക്കുന്നു ഞാന്‍ ...
കറുപ്പും ചുവപ്പുമായ് ഓര്‍മ്മതന്‍ ചെപ്പില്‍ ഞാന്‍ ...
പെറുക്കി എടുത്തോരെന്‍ മഞ്ജാടി കുരു ഒരുപിടി കൊരിനീ
ഒറ്റയും ഇരട്ടയും കളിക്കാന്‍ തുടങ്ങവേ ....
ഒറ്റയാനെന്നുഞ്ഞാന്‍ ഞാനുത്തരം  ചോന്നതി -
ന്നൊറ്റയാക്കി എന്നെ നീ തോഴാ ....
ഒറ്റയ്ക്കിരുന്നു  ഞാനിപ്പോഴും  മനസ്സിന്ടെ  നൊമ്പരക്കാവില്‍ -
വിരിഞ്ഞ മഞ്ചാടി കുരു വാരി ....
ഒറ്റയും ഇരട്ടയും കളിക്കുവാരുണ്ടിപ്പോഴും

തൂവെള്ള വസ്ത്രമണിഞ്ഞുനീ നില്‍ക്കുമ്പോള്‍
തൂകിയ പുഞ്ചിരി തൂലികാ സൌഹൃദം

ഒറ്റമശേരിതന്‍ ശരികളോന്നില്‍ ....
ഒറ്റയ്ക്ക് നില്‍ക്കുനില്‍ക്കുന്നൂ  നിന്ടെ ചിത്രം ....
ഇപ്പോഴാ വിയര്‍പ്പാര്‍ന്ന ഗന്ധമില്ലാ ....
മുറ്റത്തുനിന്‍ ചിത്ര പണികളില്ല ....
ഒറ്റയ്ക്ക് നീ തീര്‍ത്ത വേലികളില്ല...
ഒടുവില്‍ നീ ഊന്നിയ വടിയും ഇല്ലാ ...
ഒക്കെയും ഓര്‍മ്മതന്‍ ചെപ്പിലായി ....
കാലങ്ങള്‍ തന്‍ ശരവേഗം തുടരുന്നു ...
ഓര്‍മ്മകള്‍ മറവിതന്‍ പുതപ്പാലെ മറയുന്നു ...
ഓളങ്ങള്‍ പിന്നെയും തീരങ്ങള്‍ തഴുകുന്നു ....
ഓര്‍ക്കുന്നു നിന്നെ ഞാന്‍ തോഴാ ...
ഇനി എന്റെ ജീവിത വീഥിയില്‍ വിളക്കായ്‌ വരിക നീ ...
ഇനി എന്റെ പാതയില്‍ വെളിച്ചം പകരുനീ ...
പകല്‍ വെളിച്ചത്തിലെന്‍ വഴികളിലെ -
ഇരുള്‍ മാറ്റി തരുക നീ ...
എനിക്കുമീ ലോകത്തെ ഇനി ഏറെ സ്നേഹിക്കുവാന്‍ ...
ഒരു തരി വെളിച്ചമായ് നീ എന്നില്‍ നിറയണം...
സ്നേഹമോടെന്നും എന്‍ തോഴാ .......

1 comment:

Rejeesh Sanathanan said...

നല്ലവരികള്‍........